സാങ്കേതിക സർവകലാശാല വിസിയും സാങ്കേതിക വിദ്യാഭ്യാസഡയറക്ടറും തരംതാഴ്ത്തപ്പെട്ടവരിൽ; പി എസ് സി അംഗമടക്കം സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ അയോഗ്യരായ 18 അധ്യാപകരെ തരംതാഴ്ത്തി

തിരുവനന്തപുരം: പി എസ് സിയിലെ നിലവിലെ ഒരു അംഗമുൾപ്പടെ സംസ്ഥാനത്തെ സർക്കാർ എൻജിനീയറിംഗ് കോളേജുകളിലെ അയോഗ്യരായ 18 അധ്യാപകരെ സർക്കാർ തരംതാഴ്ത്തി. സർക്കാർ എൻജിനീയറിങ് കോളേജുകളിലെ വിവിധ തസ്തികകളിൽ നിയമിതരായ അയോഗ്യരായ അധ്യാപകരെ 2010 ലെ എഐ സി ടി വ്യവസ്ഥ പ്രകാരം തരംതാഴ്ത്തികൊണ്ടാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. പകരം പ്രിൻസിപ്പൽ,പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസ്സർമാർക്ക് മുൻകാല പ്രാബല്യത്തിൽ ഉദ്യോഗകയറ്റം നല്കി.

സാങ്കേതിക സർവകലാശാല വിസി, സാങ്കേതിക വിദ്യാഭ്യാസഡയറക്ടർ എന്നിവരുൾപ്പെടെ അംഗമുൾപ്പടെ 18 സർക്കാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ മാരെയാണ് മുൻകാലപ്രാബല്യത്തിൽ തരം താഴ്ത്തിയത്. 43 പേർക്ക് പ്രിൻസിപ്പൽ തസ്തികയിൽ ഉദ്യോഗകയറ്റവും നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ 961 അധ്യാപകർ അ യോഗ്യരാണെന്ന സിഎജി യുടെ റിപ്പോർട്ടിന്റെയും സുപ്രീംകോടതിവിധി യുടെയും അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവ്.

 ഉന്നതവിദ്യാഭ്യാസ അഡിഷണൽ ചീഫ് സെക്രട്ടറി ചെയർമാനായി രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിയെയാണ് വിവിധ തസ്തികകളിലേയ്ക്ക് യോഗ്യരായവരെ കണ്ടെത്തി റിപ്പോർട്ട്‌ തയ്യാറാക്കിയത്. എന്നാൽ സാങ്കേതിക സർവകലാശാല സ്വശ്രയ കോളേജുകളിലെ അധ്യാപകരുടെ യോഗ്യതകളും നിയമന ങ്ങളും പരിശോധിക്കാൻ ചുമതലപെടു ത്തിയെങ്കിലും ഒരു നടപടികളും കൈകൊണ്ടിട്ടില്ല. സർക്കാർ നിയന്ത്രണത്തിലുള്ള ഐഎച്ച്ആർഡി ( IHRD), കേപ്പ് (CAPE), കണ്ടിന്യൂയിംഗ് എജ്യൂക്കേഷൻ (Continuing Edn) തുടങ്ങിയവയുടെ കീഴിലുള്ള സ്വശ്രയ എഞ്ചിനീയറിംഗ് കോളേജ് അധ്യാപകരിൽ എഐ സി ടി ഇ (AICTE) യോഗ്യത ഇല്ലാത്ത നിരവധിപേർ സർക്കാർ എഞ്ചിനീയറിംഗ് അധ്യാപകർക്ക് സമാനമായ ശമ്പളം കൈപ്പറ്റുന്നവരാണ്.

ഇടത് അധ്യാപക സംഘടനകളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി യായിരുന്നു എ ഐ സി റ്റി വ്യവസ്ഥകളിൽ സർക്കാർ നേരത്തെ ഇളവുകൾ അനുവദിച്ചിരുന്നത്.എന്നാൽ എ ഐ സി റ്റി യോഗ്യതയുള്ള ഒരു വിഭാഗം അധ്യാപകർ സുപ്രീംകോടതിയിൽ നിന്ന് ഉത്തരവ് നേടിയതോടെ സർക്കാരിന് തീരുമാനം പുനപരിശോധിക്കേണ്ടതായിവന്നു.