ബ്രസീൽ കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ

റിയോ ഡി ജനീറോ: പെറുവിനെ കീഴടക്കി ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ബ്രസീൽ കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ. ആദ്യ സെമിയില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളുടെ ജയം. ലൂക്കാസ് പക്വേറ്റയാണ് ബ്രസീലിന്‍റെ വിജയഗോൾ നേടിയത്.

ആദ്യപകുതിയില്‍ കൃത്യമായ മുന്‍തൂക്കം ബ്രസീലിനായിരുന്നു. മുപ്പത്തിയഞ്ചാം മിനിറ്റിൽ പക്വേറ്റയുടെ ഇടംകാലന്‍ ഷോട്ട് ബ്രസീലിന് ലീഡ് നൽകി. നെയ്മറുടെ പാസിൽ നിന്നാണ് പക്വേറ്റയുടെ ഗോൾ. ക്വാർട്ടർ ഫൈനലിലും പക്വേറ്റ നേടിയ ഏക ഗോളിലാണ് ബ്രസീൽ ചിലിയെ തോൽപ്പിച്ചത്.

രണ്ടാംപകുതിയിലും ബ്രസീലിയന്‍ മേധാവിത്വം പുലർത്തി. 71-ാം മിനുറ്റില്‍ റിച്ചാർലിസണെ വീഴ്ത്തിയതിന് ബ്രസീലിയന്‍ താരങ്ങള്‍ പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറിയുടെ തീരുമാനം കോർണറില്‍ ഒതുങ്ങി. സമനിലക്കായുള്ള പെറുവിന്‍റെ ശ്രമങ്ങള്‍ക്ക് ഫലം കണ്ടില്ല.

ബുധനാഴ്ച രാവിലെ 6.30ന് നടക്കുന്ന അർജന്‍റീന-കൊളംബിയ രണ്ടാം സെമി വിജയികളെ കലാശപ്പോരില്‍ ബ്രസീല്‍ നേരിടും. ഞായറാഴ്ച പുലർച്ചെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.