ദമാം-അൽഖോബാർ ഹൈവേയിൽ വാഹനാപകടം; മൂന്ന് മലയാളി യുവാക്കൾ മരിച്ചു

ദമാം: സൗദിയിലെ ദമാം-അൽഖോബാർ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളി യുവാക്കൾ മരിച്ചു.
കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടിൽ റാഫിയുടെ മകൻ മുഹമ്മ്ദ് സനദ്(22), വയനാട് സ്വദേശി ചക്കരവീട്ടിൽ അബൂബക്കർ മകൻ അൻസിഫ്(22), താനൂർ കുന്നുംപുറം സ്വദേശി തൈക്കാട്ട് വീട്ടിൽ സൈതലവിയുടെ മകൻ മകൻ മുഹമ്മദ് ഷഫീഖ്(22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. മൂവരും സുഹൃത്തുക്കളാണ്.

സൗദി ദേശീയ ദിനാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന മൂന്നു പേരും സഞ്ചരിച്ചിരുന്ന കാർ സർവീസ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോൾ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ദമാം ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥികളാണ് ഇവർ. മൂവരും അപകടസ്ഥലത്തു തന്നെ മരിച്ചെന്ന് പോലീസ് അറിയിച്ചു . മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് . നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും. മൂന്ന് പേരുടെയും കുടുംബാംഗങ്ങൾ ദമാമിൽ തന്നെയുണ്ട് .