വടകരയില്‍ സിപിഎം അംഗത്തെ പീഡിപ്പിച്ച കേസിൽ മുൻ നേതാക്കൾ പിടിയിൽ

കോഴിക്കോട്: വടകരയിൽ പാർട്ടി അംഗത്തെ ബലാൽസംഗം ചെയ്തെന്ന കേസിൽ പ്രതികളായ മുൻ സിപിഎം നേതാക്കൾ അറസ്റ്റിൽ. ബാബുരാജ്, ലിജീഷ് എന്നിവരാണ് അറസ്റ്റിലായത്. കരിമ്പനപ്പാലത്തിൽ നിന്നാണ് ഇരുവരേയും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. ബാബുരാജ് മുളിയേരി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലിജീഷ് ഡിവൈഎഫ്ഐ പതിയാരക്കര മേഖലാ സെക്രട്ടറിയും ആയിരുന്നു . സിപിഎം മുളിയേരി ഈസ്റ്റ് ബ്രാംഞ്ചംഗമായ സ്ത്രീയെ ബാബുരാജും ടിപി ലിജീഷും ചേർന്ന് വീട്ടിൽ അതിക്രമിച്ചുകയറി ബലാൽസംഗം പരാതി.

പരാതിക്കാരിയായ യുവതി കൊയിലാണ്ടി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഞായറാഴ്ച പോലീസിനൊപ്പമെത്തി രഹസ്യ മൊഴിനൽകിയിരുന്നു. ക്രിമിനൽ നടപടിച്ചട്ടത്തിലെ 164-ാം വകുപ്പുപ്രകാരമാണ് നടപടി. പീഡനം നടന്ന ബാങ്ക് റോഡിലെ വീട്ടിലെത്തിയും പോലീസ് തെളിവുകൾ ശേഖരിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്കും വിധേയമാക്കി.

മൂന്നുമാസം മുമ്പാണ് പീഡനത്തിന്റെ തുടക്കം. പിന്നീട് പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം തുടർന്നതെന്ന് യുവതി പോലീസിന് മൊഴിനൽകിയിട്ടുണ്ട്. മാനസികമായി തകർന്നുപോയ യുവതി ബന്ധുക്കളോട് സംഭവം വെളിപ്പെടുത്തിയതോടെയാണ് ശനിയാഴ്ച പോലീസിൽ പരാതി നൽകുന്നത്. ആരോപണം ഉയർന്നതിന് പിന്നാലെ ഇരുവരേയും പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

പരാതിക്കാരിക്കു പൂര്‍ണപിന്തുണ നല്‍കുമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടായാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.