ഡിവൈഎഫ്‌ഐ – പ്രതിഭ പോര്; മാധ്യമ പ്രവർത്തകരെ ആക്ഷേപിച്ച് എംഎൽഎ.

ആലപ്പുഴ:മാധ്യമ പ്രവർത്തകരെ വിമർശിച്ച് യു പ്രതിഭ എംഎൽഎ. ശരീരം വിറ്റ് ജീവിക്കുന്നതാണ് ഇതിനെക്കാൾ നല്ലതെന്നാണ് പ്രതിഭയുടെ വിമർശനം. എംഎൽഎയും ഡിവൈഎഫ്‌ഐ നേതാക്കളും തമ്മിലുള്ള പോര് വാർത്തയായതിന് പിന്നാലെയാണ് എംഎൽഎ മാധ്യമപ്രവർത്തകരെ വിമർശിച്ച് രംഗത്തെത്തിയത്.
കായകുളം മണ്ഡലത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ യു പ്രതിഭ എംഎൽഎയെ കാണാനില്ലെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പരസ്യമായി രംഗത്തുവന്നിരുന്നു. എന്നാൽ തനിക്കെതിരെ വിമർശനം ഉന്നയിച്ചവരെ മനുഷ്യ വൈറസുകൾ എന്നാണ് യു പ്രതിഭ വിശേഷിപ്പിച്ചത്.എംഎൽഎയും ഡിവൈഎഫ്‌ഐ നേതാക്കളും തമ്മിലുള്ള പോര് വാർത്തയായതിന് പിന്നാലെയാണ് എംഎൽഎ മാധ്യമ പ്രവർത്തകരെ വിമർശിച്ച് രംഗത്തെത്തിയത്. ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകളുടെ കാൽ കഴുകി വെള്ളം കുടിക്കണം എന്നായിരുന്നു എംഎൽഎയുടെ പരിഹാസം.
എംഎൽഎയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരോട് സിപിഐഎം ജില്ലാ നേതൃത്വം വിശദീകരണം തേടിയിരുന്നു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങിൽ പങ്കാളിയാകാതെ എംഎൽഎ ഓഫീസ് പൂട്ടി വീട്ടിലിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ നേതാക്കൾ നവ മാധ്യമങ്ങൾ വഴി വിമർശനം ഉന്നയിച്ചിരുന്നു.