ശിവശങ്കറിന്‍റെ അസുഖം മുൻകൂട്ടി തയാറാക്കിയ തിരക്കഥ; മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും കസ്റ്റംസ്

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അസുഖം തട്ടിപ്പെന്നു കസ്റ്റംസ്. ശിവശങ്കർ ആശുപത്രിയിൽ ചികിത്സ തേടിയത് മുൻകൂട്ടി തയാറാക്കിയ തിരക്കഥ അനുസഅനുസരിച്ചാണെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ വാദിച്ചു.

മരുന്ന് കഴിച്ചാൽ മാറുന്ന നടുവേദന മാത്രമാണ് ശിവശങ്കറിനുള്ളതെന്നും മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ പറഞ്ഞു. ശിവശങ്കറിനു മുൻകൂർ ജാമ്യം അനുവദിക്കരുതെന്നു വ്യക്തമാക്കി കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ പരാമർശങ്ങൾ.

ശിവശങ്കർ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. ചോദ്യം ചെയ്യൽ ഒഴിവാക്കാനായാണ് അസുഖമുള്ളതായി ഭാവിച്ചത്. ഭാര്യ ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിലേക്കു പോകണമെന്ന് അദ്ദേഹം വാശിപിടിക്കുകയായിരുന്നുവെന്നും കസ്റ്റംസിന്‍റെ എതിർ സത്യവാങ്മൂലത്തിൽ പറയുന്നു.

ശിവശങ്കറിന്‍റെ അറസ്റ്റ് വെള്ളിയാഴ്ച വരെ ഹൈക്കോടതി തടഞ്ഞിരുന്നു. ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.