രാജ്യത്ത് ഇന്ധനവില കൂട്ടി, വര്‍ധന നാല് മാസത്തിന് ശേഷം

ന്യൂ ഡെല്‍ഹി: തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസല്‍ ലീറ്ററിന് 85 പൈസയുമാണ് കൂട്ടിയത്. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞതിനുശേഷമാണ് ഇപ്പോഴത്തെ വര്‍ധന.

തിരുവനന്തപുരത്ത് പെട്രോളിന് 107 രൂപ 31 പൈസയും ഡീസലിന് 94 രൂപ 41 പൈസയുമാണ്. തിരുവനന്തപുരം: കൊച്ചിയില്‍ പെട്രോളിന് 105 രൂപ 18 പൈസ. ഡീസലിന് 92രൂപ 40 പൈസ. 2021 നവംബര്‍ 2ന് ആയിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വര്‍ധന വരുത്തിയത്.

ക്രൂഡ് ഓയില്‍ വിലയില്‍ 7 ശതമാനം വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില. ക്രൂഡ് ഓയില്‍ വില ഒരുഘട്ടത്തില്‍ ഒരു ബാരലിന് 130 ഡോളര്‍ എന്ന റെക്കോര്‍ഡ് കടന്നിട്ടും ഇതുവരെ ഇന്ത്യയില്‍ ഇന്ധനവില വര്‍ധിച്ചിരുന്നില്ല.