ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന; ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന പ്രതിയുടെ വിവരങ്ങൾ പുറത്തുവിടാതെ ക്രൈംബ്രാഞ്ച്

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടക്കുമ്പോൾ താൻ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നെന്നു വെളിപ്പെടുത്തിയ പ്രതിയുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് പുറത്തുവിട്ടില്ല. ചോദ്യം ചെയ്യലിനോടു സഹകരിക്കുന്ന പ്രതിയുടെ വിവരം പുറത്തു വരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണു ക്രൈംബ്രാഞ്ച് നിലപാട്. ചോദ്യം ചെയ്യലിനു ശേഷം ഹൈക്കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഇതിന്റെ വിവരങ്ങളുണ്ടാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

ബാലചന്ദ്രകുമാർ ആരോപിക്കുന്ന തരത്തിലുള്ള സംസാരം ദിലീപിന്റെ വീട്ടിൽ നടന്നിട്ടുണ്ടെന്ന് ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിൽ ഈ പ്രതി സ്ഥിരീകരിച്ചിരുന്നു. എന്നാൽ തനിക്ക് ഇതിൽ പങ്കാളിത്തമില്ലെന്ന് ആവർത്തിച്ചു പറഞ്ഞ പ്രതി ഇന്നലെ ചോദ്യം ചെയ്യലിനിടയിൽ 2 തവണ പൊട്ടിക്കരഞ്ഞതായാണു വിവരം. ആദ്യം ദിവസം നടത്തിയ വെളിപ്പെടുത്തലുകൾക്കു ശേഷം കടുത്ത മാനസിക സമ്മർദത്തിലായ പ്രതി ഇന്നലെ കാര്യമായി സംസാരിച്ചതുമില്ല. ഇയാൾക്കു വിശ്രമിക്കാൻ കൂടുതൽ സമയം നൽകി.

കേസിൽ ഈ വ്യക്തിയെ മാപ്പുസാക്ഷിയാക്കേണ്ടി വന്നാൽ മാത്രം മജിസ്ട്രേട്ട് മുൻപാകെ രഹസ്യമൊഴി രേഖപ്പെടുത്തിയാൽ മതിയെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്.

അതേസമയം നടിയെ പീഡിപ്പിച്ച കേസിൽ, വിചാരണയ്ക്കു കൂടുതൽ സമയം അനുവദിക്കണമെന്ന കേരള സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വിചാരണക്കോടതി സമീപിച്ചാൽ ഇക്കാര്യം പരിഗണിക്കാമെന്നും ജഡ്ജിമാരായ എ.എം.ഖാൻവിൽക്കർ, സി.ടി.രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.

അടുത്തമാസം 16നു മുൻപു കേസിൽ വിധി പറയണമെന്ന സുപ്രീം കോടതി ഉത്തരവു നിലനിൽക്കെ, വിചാരണയ്ക്ക് 6 മാസം കൂടി അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത ആവശ്യപ്പെട്ടത്. വിചാരണ നീട്ടിക്കൊണ്ടുപോകാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് ദിലീപിനു വേണ്ടി ഹാജരായ മുകുൾ റോഹത്ഗി വാദിച്ചു.

ആദ്യം ജഡ്ജിയെ മാറ്റാൻ ശ്രമിച്ചു. നടക്കാതെ വന്നപ്പോൾ പ്രോസിക്യൂട്ടർ രാജിവച്ചു. കേസിൽ 4 തവണ സമയം നീട്ടിനൽകി. ഇപ്പോൾ പെട്ടെന്നൊരാൾ ആരോപണങ്ങളുമായി വന്നിരിക്കുകയാണെന്നും ദിലീപിനെതിരെ സർക്കാർ മാധ്യമവിചാരണയ്ക്കു കളമൊരുക്കുകയാണെന്നും കുറ്റപ്പെടുത്തി.

കേസിൽ പുതിയ തെളിവുകളുണ്ടെന്നും ആദ്യമായാണ് അന്വേഷണത്തെക്കുറിച്ചു പ്രതിഭാഗം ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും സർക്കാർ പറഞ്ഞു. വിചാരണക്കോടതിയാണു നിലപാട് എടുക്കേണ്ടതെന്നു ബെഞ്ച് വ്യക്തമാക്കിയപ്പോൾ ഹർജി അവധിക്കു വയ്ക്കണമെന്നു സർക്കാർ വാദിച്ചു.ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന; ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന പ്രതിയുടെ വിവരങ്ങൾ പുറത്തുവിടാതെ ക്രൈംബ്രാഞ്ച് കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടക്കുമ്പോൾ താൻ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നെന്നു വെളിപ്പെടുത്തിയ പ്രതിയുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് പുറത്തുവിട്ടില്ല. ചോദ്യം ചെയ്യലിനോടു സഹകരിക്കുന്ന പ്രതിയുടെ വിവരം പുറത്തു വരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണു ക്രൈംബ്രാഞ്ച് നിലപാട്. ചോദ്യം ചെയ്യലിനു ശേഷം ഹൈക്കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഇതിന്റെ വിവരങ്ങളുണ്ടാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ബാലചന്ദ്രകുമാർ ആരോപിക്കുന്ന തരത്തിലുള്ള സംസാരം ദിലീപിന്റെ വീട്ടിൽ നടന്നിട്ടുണ്ടെന്ന് ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിൽ ഈ പ്രതി സ്ഥിരീകരിച്ചിരുന്നു. എന്നാൽ തനിക്ക് ഇതിൽ പങ്കാളിത്തമില്ലെന്ന് ആവർത്തിച്ചു പറഞ്ഞ പ്രതി ഇന്നലെ ചോദ്യം ചെയ്യലിനിടയിൽ 2 തവണ പൊട്ടിക്കരഞ്ഞതായാണു വിവരം. ആദ്യം ദിവസം നടത്തിയ വെളിപ്പെടുത്തലുകൾക്കു ശേഷം കടുത്ത മാനസിക സമ്മർദത്തിലായ പ്രതി ഇന്നലെ കാര്യമായി സംസാരിച്ചതുമില്ല. ഇയാൾക്കു വിശ്രമിക്കാൻ കൂടുതൽ സമയം നൽകി. കേസിൽ ഈ വ്യക്തിയെ മാപ്പുസാക്ഷിയാക്കേണ്ടി വന്നാൽ മാത്രം മജിസ്ട്രേട്ട് മുൻപാകെ രഹസ്യമൊഴി രേഖപ്പെടുത്തിയാൽ മതിയെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. അതേസമയം നടിയെ പീഡിപ്പിച്ച കേസിൽ, വിചാരണയ്ക്കു കൂടുതൽ സമയം അനുവദിക്കണമെന്ന കേരള സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വിചാരണക്കോടതി സമീപിച്ചാൽ ഇക്കാര്യം പരിഗണിക്കാമെന്നും ജഡ്ജിമാരായ എ.എം.ഖാൻവിൽക്കർ, സി.ടി.രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. അടുത്തമാസം 16നു മുൻപു കേസിൽ വിധി പറയണമെന്ന സുപ്രീം കോടതി ഉത്തരവു നിലനിൽക്കെ, വിചാരണയ്ക്ക് 6 മാസം കൂടി അനുവദിക്കണമെന്നാണ് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത ആവശ്യപ്പെട്ടത്. വിചാരണ നീട്ടിക്കൊണ്ടുപോകാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് ദിലീപിനു വേണ്ടി ഹാജരായ മുകുൾ റോഹത്ഗി വാദിച്ചു. ആദ്യം ജഡ്ജിയെ മാറ്റാൻ ശ്രമിച്ചു. നടക്കാതെ വന്നപ്പോൾ പ്രോസിക്യൂട്ടർ രാജിവച്ചു. കേസിൽ 4 തവണ സമയം നീട്ടിനൽകി. ഇപ്പോൾ പെട്ടെന്നൊരാൾ ആരോപണങ്ങളുമായി വന്നിരിക്കുകയാണെന്നും ദിലീപിനെതിരെ സർക്കാർ മാധ്യമവിചാരണയ്ക്കു കളമൊരുക്കുകയാണെന്നും കുറ്റപ്പെടുത്തി. കേസിൽ പുതിയ തെളിവുകളുണ്ടെന്നും ആദ്യമായാണ് അന്വേഷണത്തെക്കുറിച്ചു പ്രതിഭാഗം ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്നും സർക്കാർ പറഞ്ഞു. വിചാരണക്കോടതിയാണു നിലപാട് എടുക്കേണ്ടതെന്നു ബെഞ്ച് വ്യക്തമാക്കിയപ്പോൾ ഹർജി അവധിക്കു വയ്ക്കണമെന്നു സർക്കാർ വാദിച്ചു.