തൃശൂരിൽ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു

തൃശൂർ: ഒരാഴ്ച മുമ്പ് കാണാതായ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നതാണെന്ന് തെളിഞ്ഞു. തൃശൂർ പെരിഞ്ചേരിയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശി മൻസൂർ മാലിക്ക് ആണ് കൊല്ലപ്പെട്ടത്. ഭാര്യ രേഷ്മാ ബീവിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരാഴ്ച്ച മുമ്പാണ് കൊലപാതകം നടന്നത്. മറ്റൊരാളുടെ സഹായത്തോടെ മൻസൂറിനെ ഇരുമ്പു വടി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നശേഷം മൃതദേഹം താമസ സ്ഥലത്തുതന്നെ കുഴിച്ചിടുകയായിരുന്നു.

പിന്നാലെ ഭർത്താവിനെ കാണാനില്ലെന്ന് രേഷ്മ പൊലീസിൽ പരാതി നൽകി. എന്നാൽ അന്വേഷണത്തിൽ രേഷ്മ തന്നെ ഭർത്താവിനെ കൊന്ന് കുഴിച്ചിടുകയായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു.

രേഷ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം നടത്താൻ സഹായിച്ചയാളും പിടിയിലായിട്ടുണ്ട്. മൃതദേഹം തിങ്കളാഴ്ച്ച പുറത്തെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.