എംവി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരും

കണ്ണൂർ: എം.വി.ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരും.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കാൻ പി.ജയരാജൻ ഒഴിഞ്ഞ സ്ഥാനത്തേക്ക് താത്കാലികമായി എത്തിയയാളാണ് എം.വി.ജയരാജൻ. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പി.ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പാർട്ടി നിയോഗിച്ചില്ല.

2019 മാർച്ച് മുതൽ ജില്ലാ സെക്രട്ടറിയായിരുന്ന എം.വി.ജയരാജന് ജില്ലാ സമ്മേളനത്തിൽ വീണ്ടും സ്ഥാനം ലഭിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിസന്ധി ഘട്ടങ്ങളിലും എം.വി.ജയരാജൻ മികച്ച രീതിയിൽ പാർട്ടി നയിച്ചെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തൽ. വ്യക്തിപൂജ ഉൾപ്പടെയുള്ള വിമർശനങ്ങൾ നേരിടുന്നതും സിപിഎം ഉന്നത നേതൃത്വത്തിന്‍റെ അവമതിപ്പുമാണ് പി.ജയരാജന് വിനയായത്. വ്യക്തിപൂജയുടെ പേരിൽ ജയരാജന് മുൻപും വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.

ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഎം സമ്മേളന കാലത്തെ ആദ്യ ജില്ലാ സമ്മേളനമാണ് ഇന്ന് പൂർത്തിയാകുന്നത്.