ആളൊഴിഞ്ഞ റബർ തോട്ടത്തിലെ കിണറ്റിൽ ദിവസങ്ങൾ പഴക്കമുള്ള അജ്ഞാത മൃതദേഹം; വയറ്റിൽ മുറിവേറ്റപാട്

പെരുമ്പാവൂർ: ആളൊഴിഞ്ഞ റബർ തോട്ടത്തിലെ കിണറ്റിൽ ദിവസങ്ങൾ പഴക്കമുള്ള അജ്ഞാത മൃതദേഹം. പുല്ലുവഴി നങ്ങേലിപ്പടിയിലാണ് സംഭവം. റബ്ബർ ടാപ്പിങ്ങ് തൊഴിലാളിയാണ് മൃതദേഹം ആദ്യം കണ്ടത്. വയറ്റിൽ കുത്തേറ്റ പാടുണ്ട്. മറ ഇല്ലാത്ത കിണറിലാണ് മൃതദേഹം കാണപ്പെട്ടത്.

ഇന്ന് രാവിലെ പത്തരയോടെയാണ് കണ്ടെത്തിയത്. പാൻ്റും ഷർട്ടുമാണ് വേഷം. കൈകാലുകൾ ഉയർത്തി മലർന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. അഞ്ചടി ഉയരമുണ്ട്. താടി വളർത്തിയിട്ടുണ്ട്. ശരീരം അഴുകി പുഴുവരിച്ച നിലയിലാണ്.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് കുറുപ്പംപടി പോലീസ് പറഞ്ഞു. അടുത്തിടെ കാണാതായ അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പെരുമ്പാവൂർ ഫയർ ഓഫിസർ അസൈനാറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.