നെയ്യാറ്റിന്‍കരയില്‍ വാഹന പരിശോധനയ്ക്കിടെ പിടികൂടിയത് 1365 ലിറ്റര്‍ സ്പിരിറ്റ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പെരുമ്പഴുതൂരില്‍ വാഹന പരിശോധനയ്ക്കിടെ 175 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. നെയ്യാറ്റിന്‍കര സ്വദേശികളായ ജോയ്, പ്രവീണ്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ നിന്നാണ് അഞ്ച് കന്നാസുകളിലായി കടത്തിയ സ്പിരിറ്റ് പിടികൂടിയത്.

ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര പെട്രോള്‍ പമ്പിന് സമീപമുള്ള ജോയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 34 കന്നാസ് സ്പിരിറ്റ് കൂടി പിടിച്ചെടുത്തു. ആകെ 1365 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്.

പത്ത് വര്‍ഷം മുന്‍പ് 350 ലിറ്റ‌ര്‍ സ്പിരിറ്റ് കടത്തിയ കേസില്‍ ജോയ്ക്കെതിതിരെ പൊഴിയൂര്‍ പൊലീസ് കേസെടുത്തിരുന്നു. ജോയിയും കൂട്ടാളിയായ പ്രവീണും ഇപ്പോള്‍ കസ്റ്റഡിയിലാണ്. നെയ്യാറ്റിന്‍കര എക്സൈസ് ഇന്‍സ്പെക്ടര്‍ സച്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.