ജാനകിക്കാട് കൂട്ടബലാത്സംഗക്കേസ്; കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന; ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാത്സംഗക്കേസില്‍ പെരുമണ്ണാമൂഴി പൊലീസ് പുതിയ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പ്രതികളെന്ന് സൂചന ലഭിച്ച പശ്ചാത്തലത്തിലാണിത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. നേരത്തെ 5 പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.

ശീതള പാനിയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയായിരുന്നു പീഡനം. കുറ്റ്യാടി സ്വദേശിനിയായ പെണ്‍കുട്ടി ആദ്യതവണ കൂട്ടബലാത്സംഗത്തിനിരയായത് ഈ മാസം മൂന്നിനാണ്. ജാനകിക്കാടിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തുവച്ച്‌ ഈ മാസം 16ന് പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടി രണ്ടാമതും പീഡനത്തിനിരയായി. നിലവില്‍ പൊലീസും വനിതാ ശിശുക്ഷേമ വകുപ്പും പെണ്‍കുട്ടിക്ക് കൗണ്‍സലിംഗ് നല്‍കിവരികയാണ്.