ബിവറേജസ് ഔട്ട്‌ലെറ്റ് കളക്ഷൻ തുകയായ 31.25 ലക്ഷം രൂപയുമായി ജീവനക്കാരൻ മുങ്ങി

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് കളക്ഷൻ തുകയുമായി ജീവനക്കാരൻ മുങ്ങി. ആലത്തൂർ സ്വദേശിയായ ഗിരീഷാണ് നാല് ദിവസത്തെ കളക്ഷൻ തുകയായ 31.25 ലക്ഷം രൂപയുമായി കടന്നുകളഞ്ഞത്. സംഭവത്തിൽ മണ്ണാർക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ നാല് ദിവസവും ബാങ്ക് അ വധിയായതിനാലാണ് കളക്ഷൻ തുക അടക്കാൻ സാധിച്ചിരുന്നില്ല. ഈ പണം ചിറക്കൽപ്പടിയിലെ എസ്ബിഐ ശാഖയിൽ അടക്കാനായി ഷോപ്പ് മാനേജർ കൊടുത്തു വിട്ടപ്പോഴാണ് ഗിരീഷ് പണവുമായി മുങ്ങിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും പോവുകയാണെന്നും വ്യക്തമാക്കിയുള്ള സന്ദേശം ഷോപ്പ് മാനേജർക്ക് അയച്ച ശേഷമാണ് മുങ്ങിയത്.

ഇയാൾ സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പോലീസ് സംശയിക്കുന്നത്.