മലപ്പുറം എ ആർ നഗർ ബാങ്ക് ; ക്രമക്കേടുകൾക്ക് എതിരെ മൊഴി നൽകിയവരെ സ്ഥലം മാറ്റി; 32പേർക്ക് കൂട്ട സ്ഥംലമാറ്റം

മലപ്പുറം: എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കൂട്ട സ്ഥലംമാറ്റം. 32 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ബാങ്കിലെ ക്രമക്കേടുകള്‍ക്കെതിരെ മൊഴി നല്‍കിയവരടക്കമുള്ളവരെയാണ് സ്ഥലം മാറ്റിയത്. യുഡിഎഫ് ഭരിക്കുന്ന മലപ്പുറത്തെ സര്‍വീസ് സഹകരണ ബാങ്കില്‍ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം ആണ് കണ്ടത്തിയത്.

പത്ത് വര്‍ഷത്തിനിടെ ബാങ്കില്‍ നടത്തിയത് 1000(ആയിരം) കോടിയോളം രൂപയുടെ ഇടപാടുകളെന്നും കണ്ടെത്തിയിരുന്നു. മരിച്ചവരുടെ പേരിലും അനധികൃത നിക്ഷേപവും കണ്ടെത്തിയിട്ടുണ്ട്.
ബാങ്കിന് 115 കോടി രൂപയുടെ കിട്ടാക്കടമുണ്ടെന്നാണ് സഹകരണവകുപ്പ് കണ്ടെത്തിയിരുക്കുന്നത്.

103 കോടി രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് കണ്ടു കെട്ടിയ സാഹചര്യത്തില്‍ ബാങ്ക് വന്‍ പ്രതിസന്ധിയിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം നാലരക്കോടിയുടെ പ്രവര്‍ത്തന നഷ്ടമാണ് ബാങ്കിനുണ്ടായത്.