കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ തെളിവെടുപ്പിനായി ബാങ്കിലെത്തിച്ചു

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ തെളിവെടുപ്പിനായി ബാങ്കിലെത്തിച്ചു. ഒന്നാം പ്രതി സുനില്‍ കുമാര്‍, ജില്‍സ് എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്.

ജില്‍സിന്റെ ഭാര്യയുടെ പേരിലുള്ള ലോക്കറും അന്വേഷണസംഘം ഇന്ന് പരിശോധിച്ചു.
ജില്‍സിന്റെ ഭാര്യയുടെ പേരില്‍ ഇരിങ്ങാലക്കുട നടവരമ്പിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലടക്കം എത്തിച്ച്‌ തെളിവെടുപ്പ് നടത്തി.

സഹകരണ ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് തട്ടിയെടുക്കുന്ന പണം, സാധനങ്ങള്‍ എന്നിവ സ്റ്റോക്കില്‍ കൃത്രിമംകാട്ടി ജില്‍സിന്റെ ഭാര്യയുടെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് എത്തിച്ചുവെന്ന വിവരങ്ങളാണ്‌ പോലീസ് ഇപ്പോള്‍ ശേഖരിച്ചിരിക്കുന്നത്.