കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിക്ക് ജാമ്യമില്ല

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യമില്ല. അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ മുഖ്യപ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം നൽകാനാവില്ലെന്ന് വ്യക്തമാക്കിയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതി ജാമ്യാപേക്ഷ തള്ളിയത്.

അർജുന് ജാമ്യം അനുവദിക്കുന്നതിനെതിരേ കസ്റ്റംസും ശക്തമായ വാദമുയർത്തി. ഇതെല്ലാം കോടതി അംഗീകരിക്കുകയും ചെയ്തു. അതേസമയം, കേസിലെ മൂന്നാംപ്രതിയായ അജ്മലിന് കോടതി ജാമ്യം അനുവദിച്ചു. അജ്മലിന്റെ ജാമ്യാപേക്ഷയെ കസ്റ്റംസ് കോടതിയിൽ എതിർത്തിരുന്നില്ല. ഇതേത്തുടർന്നാണ് ആയങ്കിയുടെ സുഹൃത്തായ അജ്മലിന് കോടതി ജാമ്യം നൽകിയത്.

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ജൂൺ 28-നാണ് അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. രാജ്യാന്തര ബന്ധമുള്ള സ്വർണക്കടത്തിലും സ്വർണക്കടത്ത് ക്വട്ടേഷനിലും അർജുൻ ആയങ്കിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.