മാനസിക വൈകല്യമുള്ള യുവതിയെ ബസിനുള്ളിൽ ക്രൂരമായി പീഡിപ്പിച്ച രണ്ടു പേർ പിടിയിൽ

കോഴിക്കോട്: മാനസിക വൈകല്യമുള്ള യുവതിയെ കൂട്ടികൊണ്ടു പോയി ബസിനുള്ളിൽ
ക്രൂരമായി പീഡിപ്പിച്ച രണ്ടു യുവാക്കളെ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ചേവായൂര്‍ പോലീസും ചേര്‍ന്ന് പിടികൂടി. കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടീല്‍ ഗോപീഷ് (38 വയസ്സ്), പത്താം മൈല്‍ മേലേ പൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32 വയസ്സ്) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ഞായറാഴ്ചയാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള യുവതി വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയതായിരുന്നു. ഒറ്റയ്ക്ക് നടന്നുപോകുന്നത് കണ്ട് പരിചയം സ്ഥാപിച്ച രണ്ട് യുവാക്കള്‍ യുവതിയെ മുണ്ടിക്കല്‍ത്താഴം വയല്‍ സ്റ്റോപ്പിനടുത്ത് വെച്ച്‌ ബൈക്കിലെത്തി കയറ്റി കൊണ്ടുപോയി. പിന്നീട് കോട്ടാപറമ്പയിലുള്ള ഷെഡില്‍ നിര്‍ത്തിയിട്ട ബസ്സില്‍ വെച്ച്‌ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയുകയായിരുന്നു.

പിന്നീട് സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിക്കുകയും ഷമീര്‍ പത്താം മൈലിലുള്ള വീട്ടില്‍ നിന്നും ഓട്ടോ വിളിച്ച്‌ കോട്ടാപറമ്പ് എത്തി യുവതിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടെത്തിയതോടെ ബന്ധുക്കള്‍ കാര്യം തിരക്കിയപ്പോഴാണ് ബലാത്സംഗത്തിനിരയായ വിവരം പുറത്തറിഞ്ഞത്.

വീട്ടുകാര്‍ ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്
കേസിലുള്‍പ്പെട്ട മറ്റൊരു പ്രതി പന്തീര്‍പാടം പാണരു ക്കണ്ടത്തില്‍ ഇന്ത്യേഷ്കുമാര്‍ (38 വയസ്സ്) ഒളിവിലാണ്. ഇയാള്‍ 2003 ലെ കാരന്തൂര്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നു.