ബ്യൂട്ടി പാർലർ വെടിവയ്പ് കേസ്; നടി ലീന മരിയ പോളിന്റെ മൊഴി ഓൺലൈൻ വഴി എടുക്കും

കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ നടി ലീന മരിയ പോളിന്റെ മൊഴി ഓൺലൈൻ വഴി എടുക്കും. നേരിട്ട് ഹാജരാകാൻ ആകില്ലെന്നു നടി അറിയിച്ച സാഹചര്യത്തിലാണിത്. സാമ്പത്തിക ഇടപാടുകളുടെ വിവരം സംബന്ധിച്ചാണ് നടിയിൽ നിന്ന് മൊഴി എടുക്കുക. അന്വേഷണ സംഘം ഇന്ന് കാസർകോട്ടേക്ക് തിരിക്കും. ജിയ അടക്കമുള്ള ഗുണ്ടാ സംഘങ്ങൾക്കായി കാസർകോട് അന്വേഷണം വ്യാപിപ്പിച്ചു.

അതേസമയം, കേസിൽ എടിഎസ് കസ്റ്റഡിയിലുള്ള രവി പൂജാരിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഈ മാസം 8 വരെയാണ് കേരള പോലീസിന്‍റെ ഭീകര വിരുദ്ധ സേനയ്ക്ക് ചോദ്യം ചെയ്യലിനായി പ്രതിയെ വിട്ട് നൽകിയിട്ടുള്ളത്. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസട്രേറ്റ് കോടതിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം രവി പൂജാരിയുടെ ശബ്ദ സാമ്പിൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു.

ഇത് തിങ്കഴാഴ്ച കോടതിയ്ക്ക് കൈമാറും. ഈ മാസം എട്ട് വരെയാണ് കേരള പോലീസിന്‍റെ ഭീകര വിരുദ്ധ സേനയ്ക്ക് ചോദ്യം ചെയ്യലിനായി പ്രതിയെ വിട്ട് നല്‍കിയിട്ടുള്ളത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വിട്ട് കിട്ടാനുള്ള അപേക്ഷയും അന്വേഷണ സംഘം കോടതിയ്ക്ക് നല്‍കും.