പ്രസാദത്തില്‍ കഞ്ചാവ് നല്‍കി സ്ത്രീകളെ വര്‍ഷങ്ങൾ പീഡിപ്പിച്ചു; ആള്‍ദൈവം അറസ്റ്റില്‍

ജയ്പൂര്‍: പ്രസാദത്തില്‍ കഞ്ചാവ് നല്‍കി സ്ത്രീകളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. ജയ്പുര്‍-അജ്മീര്‍ ദേശീയപാതയില്‍ ആശ്രമം നടത്തുന്ന തപസ്വി ബാബ എന്നറിയപ്പെടുന്ന യോഗേന്ദ്ര മെഹ്ത(56) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബന്ധു ഉള്‍പ്പെടെ നാല് സ്ത്രീകളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നത്. 2005 മുതല്‍ 2017 വരെ പലതവണ പീഡിപ്പിച്ചെന്നാണ് ഒരു സ്ത്രീയുടെ പരാതി. ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ രണ്ട് യുവതികളും പീഡനത്തിനിരയായതായി പരാതിയില്‍ പറയുന്നു.

മെയ് നാലിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെങ്കിലും ഉന്നത ബന്ധമുള്ള പ്രതിയുടെ അറസ്റ്റ് നീളുകയായിരുന്നു. പരമാവധി തെളിവുകള്‍ ശേഖരിച്ചശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.