ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ കേസ്

ഇടുക്കി: ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനെതിരെ കേസ്. ഡോക്ടറെ മർദ്ദിച്ചെന്ന പരാതിയിലാണ് കേസ്. ഇടുക്കി ചേലച്ചോട്ടിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പരാതി നൽകിയത്. കഞ്ഞിക്കുഴി പൊലീസ് കേസ് എടുത്തു.

കൊറോണ പ്രോട്ടോകോൾ പാലിക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനമെന്നാണ് പരാതി. സൗമ്യയുടെ ഭർത്താവ് സന്തോഷ്‌, സഹോദരൻ സജി, സൗമ്യയുടെ സഹോദരൻ സജേഷ് എന്നിവർക്കെതിരെയാണ് കേസ്.

ചേലച്ചോട് സിഎസ്‌ഐ ആശുപത്രിയിലെ ഡോക്ടർ അനൂപാണ് പരാതി നൽകിയത്. സംഭവത്തിന് പിന്നാലെ ഡോക്ടർ അനൂപ് ചികിത്സ തേടി. എന്നാൽ മർദിച്ചില്ലെന്നും ഡോക്ടർ അപമര്യദയായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്ന് സന്തോഷും കുടുംബവും പറഞ്ഞു.