കണ്ണൂർ സെൻട്രൽ ജയിലിൽ വൻ മോഷണം ; കവർന്നത് രണ്ട് ലക്ഷം രൂപ

കണ്ണൂർ: സെൻട്രൽ ജയിലിലെ ഓഫീസിൽ മോഷണം. ഓഫീസിൽ നിന്നും രണ്ടുലക്ഷം രൂപ മോഷണംപോയി. ജയിലിലെ പ്രധാന ഗെയിറ്റിനു സമീപത്തെ ഓഫീസിൽനിന്നാണ് പണം കവർന്നത്. പൂട്ട് തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ച 1,95,600 രൂപയാണ് കവര്‍ന്നത്.

സംഭവത്തെ തുടർന്ന് ടൗൺ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ജയിലിലെത്തി പരിശോധന നടത്തി. ഏറെ സുരക്ഷയുള്ള ജയിനുള്ളില്‍ കവര്‍ച്ച നടന്നത് പോലീസിനെയും ജയില്‍ അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്.മോഷണത്തിൽ വളരെ വൈദഗ്ധ്യം നേടിയയാൾക്ക് മാത്രമേ ജയിലിൽ മോഷണം നടത്താകൂവെന്ന നിഗമനത്തിലാണു പോലീസ്.

ജയില്‍ വളപ്പിലെ ചപ്പാത്തി കൗണ്ടറില്‍ നിന്നും വില്പന നടത്തിയ ചപ്പാത്തി, ബിരിയാണി, ചിക്കന്‍ കബാബ്, ചിക്കന്‍ കറി, ചിപ്സ് എന്നിവയുടെ ഒരുദിവസത്തെ കളക്ഷനാണ് മോഷണം പോയിരിക്കുന്നത്.