ഒന്നുകിൽ എന്‍റെ പിതാവിന് ആശുപത്രിയിൽ ഒരു കിടക്ക ലഭ്യമാക്കൂ, അല്ലെങ്കിൽ ഒരു ഇൻജെക്ഷൻ നൽകി അദ്ദേഹത്തെ ഒന്നു കൊന്നുതരൂ. എനിക്ക് ഈ അവസ്ഥയിൽ അച്ഛനെ വീട്ടിലേക്ക് കൊണ്ടുപോകാനാവില്ല

മുംബൈ: ഇവിടെ ഒഴിവില്ലാതായതോടെ രാത്രി 1.30ന് ഞങ്ങൾ തെലങ്കാനയിലേക്ക് പിതാവിനെയും കൊണ്ട് പോയി. എന്നാൽ അവിടെയും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധിച്ചില്ല. ഇന്ന് രാവിലെ തിരികെ വന്നു. ഇവിടെ കാത്തിരിക്കുകയാണ്.

ഏതാനും മണിക്കൂർ കഴിഞ്ഞപ്പോൾ അച്ഛന്‍റെ ഓക്സിജൻ ലെവൽ കുറഞ്ഞുവന്നു. ശ്വാസമെടുക്കാൻ പ്രയാസമായി. ഒന്നുകിൽ എന്‍റെ പിതാവിന് ആശുപത്രിയിൽ ഒരു കിടക്ക ലഭ്യമാക്കൂ, അല്ലെങ്കിൽ ഒരു ഇൻജെക്ഷൻ നൽകി അദ്ദേഹത്തെ ഒന്നു കൊന്നുതരൂ. എനിക്ക് ഈ അവസ്ഥയിൽ അച്ഛനെ വീട്ടിലേക്ക് കൊണ്ടുപോകാനാവില്ല’ -ഇദ്ദേഹം പറയുന്നു.

കൊറോണ വ്യാപനം അതിരൂക്ഷമാകുന്നതിന്‍റെ ഭീകരത വ്യക്തമാക്കുന്നതാണ് മഹാരാഷ്ട്രയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതോടെ കൊറോണ ബാധിതരെ ചികിത്സിക്കാൻ മാർഗമില്ലാതെയായിരിക്കുകയാണ് മഹാരാഷ്ട്രയിലെ പല നഗരങ്ങളിലും. പിതാവിനെ ചികിത്സിക്കാൻ ആശുപത്രികളിൽ ഒഴിവില്ലാതെ വാഹനത്തിൽ കിടത്തേണ്ടിവന്ന യുവാവാണ് കൊറോണ രൂക്ഷത വ്യക്തമാക്കുന്ന അഭ്യർഥന നടത്തിയത്.

‘ഇന്നലെ വൈകീട്ട് മൂന്ന് മണി മുതൽ ഞാൻ ആശുപത്രികൾ തേടി അലയുന്നു. വറോറയിലെയും ചന്ദ്രാർപൂരിലെയും ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളിൽ പോലും കിടക്ക ഒഴിവുണ്ടായിരുന്നില്ല’ -സാഗർ കിഷോർ എന്നയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.