മുസ്ലീം വോട്ടർമാർ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന പ്രസംഗം; മമതാ ബാനർജി‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കൊൽക്കത്ത: ബംഗാളിൽ മുസ്ലീങ്ങൾ ബിജെപ്പിക്കെതിരെ വോട്ട് ചെയ്യണമെന്ന് പ്രഖ്യാപിച്ച മമതാ ബാനർജിയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബിജെപി നൽകിയ പാരാതിടെ തുടർന്നാണ് നടപടി. വിഷയത്തിൽ 48 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് കമ്മീഷൻ മമതയോട് ആവശ്യപ്പെട്ടു.

വിവാദ പ്രസ്താവനയിൽ പ്രതിഷേധം അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം രംഗത്തുവന്നിരുന്നു. സംസ്ഥാനത്ത് 27 ശതമാനത്തോളം മുസ്ലീം മതവിഭാഗമാണ്. ഇവരുടെ വോട്ട് കാലാകാലങ്ങളായി ലഭിച്ചിരുന്നത് ത്രിണമൂലിനായിരുന്നു. ഹൂഗ്ലി ജില്ലയിലെ താരകേശ്വറിൽ നടന്ന റാലിക്കിടെയാണ് മമത വർഗീയത നിറഞ്ഞ പരാമർശം നടത്തിയത്.

മുസ്ലീം വോട്ടർമാർ ബിജെപിക്ക് വോട്ട് ചെയ്യരുത്. പണം വാങ്ങി നിങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന പിശാചിന്റെ വാക്ക് കേട്ട് ന്യൂനപക്ഷ വോട്ടുകൾ ഭാഗം വെയ്ക്കരുത്.ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ബിജെപി നൽകിയ പണവുമായി സിപിഐഎമ്മിന്റെ സഖാക്കന്മാർ നടക്കുകയാണെന്നുമായിരുന്നു മമതയുടെ പരാമർശം. വിഷയത്തിൽ കേന്ദ്രമന്ത്രി മുഖ്തർ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.