പി എസ് സി വഴിയുള്ള നിയമനം; സർക്കാർവാദം കളവെന്ന് വിവരാവകാശരേഖ

തിരുവനന്തപുരം: പിണറായി സർക്കാർ അഞ്ചു വർഷത്തിനിടയിൽ 1,57,000 നിയമനങ്ങൾ പി എസ് സി മുഖേന നൽകിയെന്ന അവകാശ വാദം തെറ്റാണെന്ന് സർക്കാർ രേഖകൾ തെളിയിക്കുന്നു.വിദ്യാഭ്യാസ പ്രവർത്തകൻ എം. ഷാജർഖാന് വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലൂടെയാണ് യഥാർത്ഥ വസ്തുത പുറത്തുവന്നത്.

2016 ജൂൺ 1 മുതൽ 2021 ഫെബ്രുവരി 10 വരെ സ്പാർക്ക് വഴി പെൻ നമ്പറും ശമ്പളവും നൽകിയത് 109585 പേർക്കാണ്. പുതിയതായി സർക്കാർ സർവീസിൽ വരുന്ന വർക്കാണ് പെർമനന്റ് എംപ്ലോയി നമ്പർ (പെൻ) നൽകുന്നത്. വിവരാവകാശ നിയമപ്രകാരം ആകെ 1,095 85 പേർക്ക് നൽകിയ പെൻ നമ്പറിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 14389 നിയമനങ്ങളും ഉൾപ്പെ ടുന്നു.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി എസ് സി വഴി
അല്ല. അപ്പോൾ പി എസ് സി വഴി 5 വർഷം നൽകിയ നിയമനങ്ങളുടെ എണ്ണം വീണ്ടും കുറയും.മുഖ്യമന്ത്രി അവകാശപ്പെട്ട 1,57000
ശരിയായ കണക്കല്ല എന്ന് വിവരാവകാശ നിയമ രേഖ വെളിപ്പെടുത്തുന്നു. അതായത് 52585 എണ്ണം കുറവാണ്.

ഉദ്യോഗാർഥികൾ ആരോപിക്കുന്നതു പോലെ ഇത്രയും ഒഴിവുകൾ സർക്കാർ മരവിപ്പിക്കുകയോ അതല്ല നിയമനമെമ്മോ
ലഭിച്ചിട്ടും നിയമന ഉത്തരവ് നൽകാതിരിക്കുകയോ ചെയ്യുകയാണ് ഉണ്ടായത്.

ഇനി താഴ്ന്ന തസ്തികയിൽ സർവീസിലുള്ളവർക്ക് തന്നെ ഉയർന്ന മറ്റു തസ്തികകളിൽ നിയമനം ലഭിച്ചാൽ പുതിയ പെൻ നമ്പർ ആവശ്യമില്ലാത്തതാണ്. എണ്ണത്തിലെ വ്യത്യാസം എന്ന വാദവും ശരിയല്ല. കാരണം അങ്ങനെ വന്നാൽ താഴ്ന്ന തസ്തികകളിൽ പകരം
പുതിയ നിയമനങ്ങൾ നടത്തണം.

ഏതു രീതിയിലായാലും 157000 പി എസ് സി നിയമനം നടന്നു എങ്കിൽ സ്പാർക്ക് മുഖേന അത്രയും തന്നെ പുതിയ പെൻ നമ്പറുകൾ സൃഷ്ടിക്കപ്പെടുക തന്നെ വേണം. എന്നാൽ അതുണ്ടായില്ലെന്നത് സർക്കാർ വാദത്തിൻ്റെ പൊള്ളത്തരം വെളിവാക്കുന്നു.