6100 കോടിയുടെ അഞ്ച് വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

കൊച്ചി: ബിപിസിഎൽ പ്ലാൻറ് ഉൾപ്പെടെ 6100 കോടിയുടെ അഞ്ച് വികസനപദ്ധതികൾ നാടിന് സമർപ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ നമസ്‌കാരം പറഞ്ഞുകൊണ്ടാണ് മോദി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ടൂറിസം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി വിവിധ മേഖലകൾക്ക് ഗുണകരമായ പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. വലിയ തൊഴിലവസരം സൃഷ്ടിക്കപ്പെടുന്ന് പദ്ധതികളാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കരയിലൂടെ 30 കിലോമീറ്റർ യാത്രയ്ക്കു പകരം ഇനി കായലിലൂടെ മൂന്നര കിലോമീറ്റർ യാത്ര മതി. അതോടെ സൗകര്യം, വ്യാപാരം, പ്രവർത്തനക്ഷതമത എന്നിവ കൂടും. തിരക്ക്, മലിനീകരണം, ചെലവ് എന്നിവ കുറയും.വില്ലിങ്ടൺ ഐലൻഡ്–ബോൾഗാട്ടി റോ–റോ സർവീസ് യാനങ്ങൾ രാജ്യത്തിനു സമർപ്പിച്ചതു ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

‘വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ വിഭാവനം ചെയ്യണമെന്ന് പ്രധാനമന്ത്രി യുവ സംരംഭകരോട് പറഞ്ഞു. ആഗോള ചൂറിസം റാങ്കിംഗിൽ കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടെ അറുപതിൽ നിന്ന് മൂപ്പതാം റാങ്കിലേക്ക് എത്തിയിട്ടുണ്ട്. അതുകൊണ്ട് ടൂറിസം മേഖലയിൽ ഇനിയും നമുക്ക് വളർച്ച കൈവരിക്കാൻ സാധിക്കും’- പ്രധാനമന്ത്രി പറഞ്ഞു.

ബിപിസിഎല്ലിൻ്റെ പ്രൊപിലിൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്ടിനു പുറമേ കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെർമിനലായ സാഗരികയുടെ ഉദ്ഘാടനവും ദക്ഷിണ കൽക്കരി ബർത്തിൻ്റെ പുനർനിർമാണ ശിലാസ്ഥാപനവും കൊച്ചി കപ്പൽശാലയിലെ മറൈൻ എൻജിനിയറിംഗ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഉദ്ഘാടനവും വെല്ലിംഗ് ടൺ ഐലൻഡിലെ റോ-റോ വെസലുകളുടെ സമർപ്പണവും പ്രധാനമന്ത്രി നിർവഹിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, മൻസുഖ് മാണ്ഡവ്യ, വി. മുരളീധരൻ എന്നിവർ പങ്കെടുത്തു.

നിശ്ചയിച്ച സമയത്തിലും അരമണിക്കൂർ വൈകിയാണ് പ്രധാനമന്ത്രി എത്തിയത്. 2.55ന് ഉദ്ഘാടന വേദിയിൽ എത്തും വിധമായിരുന്നു യാത്രാ പരിപാടികൾ നിശ്ചയിച്ചിരുന്നത്. എന്നാൽ 3.15 ഓടെയാണ് അദ്ദേഹം വിമാനമിറങ്ങിയത്. സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി സുധാകരൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

വൈസ് അഡ്മിറൽ എ.കെ. ചൗള, മേയർ എം.അനിൽകുമാർ, പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരുൾപ്പെടെയുള്ളവർ അദ്ദേഹത്തെ സ്വീകരിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ശോഭാ സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള എൻ.ഡി.എ. നേതാക്കളും എത്തിയിരുന്നു.