തെരഞ്ഞെടുപ്പിന് മുമ്പേ പിണറായിയുടെ നാടകം; മുഖ്യമന്ത്രി ഉപദേശകപ്പടയുടെ സേവനം അവസാനിപ്പിച്ചെന്ന് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുമ്പേ സർക്കാർ വക പുതിയ നാടകം. അടുത്ത ആഴ്ച തെരഞ്ഞെടുപ് വിജ്ഞാപനം അടുത്താഴ്ച വരാനിക്കെയാണ് മുഖ്യമന്ത്രിയുടെ ഉപദേശകരുടെ സേവനം അവസാനിപ്പിച്ച് ഉത്തരവിറക്കിയത്. മാർച്ച് ഒന്നു മുതലാണ് പൊലീസ്, മാധ്യമ ഉപദേശകരുടെ സേവനമാണ് അവസാനിപ്പിച്ചത്.

മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, പൊലീസ് ഉപദേഷ്ടാവ് രമൺശ്രീവാസ്ത എന്നിവരുടെ സേവനമാണ് അവസാനിപ്പിച്ച് ഉത്തരവിറക്കിയത്. 2021 മാർച്ച് 1 മുതൽ ഇവരുടെ സേവനം അവസാനിക്കുമെന്ന് പൊതുഭരണവകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. ഇതുകൂടാതെ പ്രസ് ഉപദേഷ്ടാവും, ശാസ്ത്ര ഉപദേഷ്ടാവും നിയമ ഉപദേഷ്ടാവും മുഖ്യമന്ത്രിക്കുണ്ട്.

2016 ജൂൺ മാസത്തിലാണ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ ബ്രിട്ടാസിനെ നിയമിച്ചത്. 2017 ഏപ്രിൽ മാസത്തിലാണ് ചീഫ് സെക്രട്ടറി പദവിയിൽ രമൺശ്രീവസ്തവയെ നിമിച്ചത്. സർക്കാരിന്റെ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് ഇരുവരുടെയും സേവനം അവസാനിപ്പിക്കുന്നത്. ആദ്യമായാണ് പൊലീസ് ഉപദേശകനെയും മാധ്യമ ഉപദേശകനെയും ഒരു സർക്കാർ നിയമിക്കുന്നത്.