കെഎം ശ്രീകുമാറിനെ സ്ഥലംമാറ്റി; വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് എതിരെ നടപടിയുണ്ടാകും

തിരുവനന്തപുരം: അഴിമതി ആരോപണം നേരിട്ട കെഎസ്ആർടിസി ഉദ്യോഗസ്ഥൻ കെഎം ശ്രീകുമാറിനെ സ്ഥലംമാറ്റി. എറണാകുളം സോൺ അഡ്മിനിസ്ട്രേഷൻ ഓഫിസറായാണ് മാറ്റം. നിലവിൽ പെൻഷൻ ആൻഡ് ഓഡിറ്റ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറാണ്.

വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് എതിരെ നടപടിയുണ്ടാകും എന്നാണ് സൂചന. ശ്രീകുമാർ 100 കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി എംഡി ബിജു പ്രഭാകർ രംഗത്തുവന്നതിന് പിന്നാലെയാണ് നടപടി. തന്നെ ഗുണ്ടായിസം കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടെന്നും എംഡി പ്രതികരിച്ചിരുന്നു.

അതിനിടെ, എംഡിയെ തള്ളി എളമരം കരീം അടക്കം രംഗത്തുവന്നു. തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് ഓഫിസ് ഐഎൻടിയുസി തൊഴിലാളികൾ ഉപരോധിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച മുതൽ ശക്തമായ സമരം തുടങ്ങാനിരിക്കയാണ് യൂണിയനുകൾ.