കിഫ്ബി മസാലബോണ്ട് വിവാദം; സിഎജി റിപ്പോർട്ടിന്‍റെ അടിസ്ഥാത്തിൽ സർക്കാരിനെതിരെ അന്വേഷണവുമായി ഇഡി

തിരുവനന്തപുരം: കിഫ്ബി മസാലബോണ്ടിൽ എൻഫോഴ്സമെന്‍റ് ഡയറക്ട്രേറ്റ് (ഇഡി) അന്വേഷണം തുടങ്ങി. സിഎജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. മസാല ബോണ്ടിന്‍റെ വിശദാംശങ്ങൾ തേടി ആർബിഐയ്ക്ക് ഇഡി കത്തയക്കുകയും ചെയ്തു.

കിഫ്ബിയ്ക്ക് വിദേശത്ത് നിന്ന് മസാലബോണ്ട് വഴി പണം സമാഹരിക്കാനായി നല്‍കിയ അനുമതിയെയും സിഎജി അന്തിമ റിപ്പോർട്ടില്‍ ചോദ്യം ചെയ്തിരുന്നു. ഇതിലാണ് ഇഡിയുടെ നീക്കം. നേരത്തേ ബോണ്ടിന് ആർബിഐ അനുമതിയുണ്ടെന്നാണ് സർക്കാർ അവകാശപ്പെട്ടിരുന്നത്.

അതേസമയം, കരട് റിപ്പോർട്ടിൽ ഇല്ലാത്ത കാര്യങ്ങൾ അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതും കിഫ്ബിക്ക് വായ്പയെടുക്കാൻ അനുമതിയില്ലെന്ന സിഎജി വാദവും നിയമപരമായി നേരിടാനാണ് സർക്കാർ നീക്കം.