കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: പ്രതി ശീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം കോടതിയിൽ. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നേരത്തെ കോടതിയിൽ നൽകിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും രേഖകളും നൽകണമെന്ന് പ്രതി ശ്രീറാം ആവശ്യപ്പെട്ടിരുന്നു. ഈ രേഖകള്‍ ശ്രീറാമിന് കൈമാറാൻ ഹാജരാക്കാൻ കോടതി പ്രോസിക്യൂഷന് നിർദ്ദേശവും നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് അന്വഷണ സംഘം വ്യക്തമാക്കിയത്. രേഖയായി സമർപ്പിക്കേണ്ട ഡിവിആർ കോടതിയിൽ നൽകിയത് തൊണ്ടിമുതലായാണ്. ഇതോടെ ഡിവിആറിലെ ദൃശ്യങ്ങൾ പ്രതികൾക്ക് ലഭിക്കാൻ കാലതാമസമെടുക്കും. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ കൂത്താടി അമിത വേഗത്തിൽ വാഹനമോടിച്ച് ബഷീറിനെ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.