കൊറോണക്കാലത്ത് കനത്ത പ്രഹരം; ബാങ്കുകളിൽ പണം പിൻവലിക്കൽ സൗജന്യം മൂന്ന് തവണ മാത്രം ; അതിന് ശേഷം വൻചാർജ്

ന്യൂഡെൽഹി: ബാങ്കുകളിൽ പ്രതിമാസം മൂന്ന് തവണ മാത്രം പണം പിൻവലിക്കൽ സൗജന്യം. അതിന് ശേഷം ഇനി ചാർജ് വരുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഇതിനുളള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോവുകയാണെന്നാണ് റിപ്പോർട്ട്. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്, ആക്സിസ് ബാങ്ക്, സെൻററൽ ബാങ്ക് എന്നിവയാണ് ചാർജ് ഈടാക്കാൻ ഒരുങ്ങുന്ന ബാങ്കുകൾ. ഇതിൽ ബാങ്ക് ഓഫ് ബറോഡ നവംബറിൽ തന്നെ പ്രത്യേക നിരക്ക് ഈടാക്കി തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

പ്രതിമാസം മൂന്ന് തവണ മാത്രം അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കൽ സൗജന്യമായിരിക്കും. അതിന് ശേഷം 150 രൂപ ചാർജായി ഈടാക്കാനാണ് പദ്ധതി. പണം നിക്ഷേപിക്കുേമ്പാഴും മൂന്ന് തവണ സൗജന്യമായി നിക്ഷേപിക്കാം. പിന്നീട് ഓരോ ഇടപാടിനും 40 രൂപ നൽകണം.

കറൻസ് അക്കൗണ്ടിനും ഓവർ ഡ്രാഫ്റ്റിനും നിയന്ത്രണങ്ങളുണ്ട്. കറൻറ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനും പണം പിൻവലിക്കുന്നതിനും ചാർജുണ്ടാവും. ഓവർ ഡ്രാഫ്റ്റിനും പ്രത്യേക ചാർജ് നൽകേണ്ടി വരുമെന്നാണ് സൂചന. അതേസമയം, ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.