യുവതിയുടെ ആത്മഹത്യ; കോൺഗ്രസ് പഞ്ചായത്തംഗമായ ഭർത്താവിനെതിരെ കേസ്

കാസർകോട്: കരിവേടകത്ത് വിഷം ഉള്ളിൽച്ചെന്ന് യുവതി മരിച്ച സംഭവത്തിൽ കോൺഗ്രസ് മണ്ഡലം പ്രസി‍ഡന്‍റും കുറ്റിക്കോൽ പഞ്ചായത്തംഗവുമായ ഭർത്താവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.ഈ മാസം 20നാണ് കരിവേടകം സ്വദേശി ജിനോ ജോസിനെ വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലായ നിലയിൽ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 25ന് ജിനോ ജോസ് മരിച്ചു. എലിവിഷം കഴിച്ചതാണെന്നാണ് ഭർത്താവ് ജോസ് പൊലീസിനോട് പറഞ്ഞത്.

യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഉത്തരവാദി ജോസാണെന്നും ബന്ധുക്കൾ ആരോപിച്ചു. കരിവേടകം സ്വദേശി ജോസ് പനത്തട്ടേലിനെതിരെയാണ് ഭർതൃപീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തത്. യുവതിയുടെ മരണത്തിനുത്തരവാദി ജോസാണെന്ന് ബന്ധുക്കൾ പറഞ്ഞു.

നിലവിൽ ആത്മഹത്യപ്രേരണക്കും ഭർതൃപീഡനത്തിനുമാണ് ഭർത്താവ് ജോസിനെതിരെ കേസെടുത്തിരിക്കുന്നത്. ജോസിന്‍റെ അമ്മ മേരിക്കെതിരെ ഗാർഹിക പീ‍ഡനത്തിനും കേസെടുത്തു. മരിച്ച ജിനോ ജോസിന് കൊറോണ സ്ഥിരീകരിച്ചതിനാൽ മൃതദേഹം ഇപ്പോഴും പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.