വാളയാര്‍ വിഷമദ്യ ദുരന്തം; കോളനിയിലുള്ളവര്‍ കഴിച്ച വിഷമദ്യം കണ്ടത്തി

പാലക്കാട്: കഞ്ചിക്കോട് വാളയാര്‍ വിഷമദ്യ ദുരന്തത്തില്‍ ചെല്ലങ്കാവ് കോളനിയിലുള്ളവര്‍ കഴിച്ച വിഷമദ്യം കണ്ടത്തിയെന്ന് പൊലീസ്. ചെല്ലങ്കാവ് കോളനിക്ക് സമീപത്ത് ഇന്നലെ നടത്തിയ പരിശോധനയിലാണ് ചാക്കില്‍ കെട്ടില്‍ കന്നാസില്‍ സൂക്ഷിച്ച മദ്യം കണ്ടത്. കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വിഷമദ്യം.

കഴിഞ്ഞ ദിവസമാണ് വാളയാറില്‍ വിഷമദ്യ ദുരന്തം നടന്നത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് അഞ്ച് പേര്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ചത്. രാമന്‍ എന്നയാള്‍ ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ മരിച്ചു കിടക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് ഒരു മണിയോടെ കോളനിയിലെ മറ്റൊരാളായ അയ്യപ്പനും മരിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം രണ്ട് മൃതദേഹങ്ങളും സംസ്‌കരിച്ചു.