സ്വപ്‌ന ഉന്നത ഉദ്യോഗസ്ഥരെ നിരന്തരം മൊബൈലിൽ വിളിച്ചിരുന്നു

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി സ്വപ്‌ന സുരേഷ് ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം മൊബൈലിൽ സംസാരിച്ചിരുന്നതായി സൂചന. പ്രതികള്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുമായി അടുത്തബന്ധമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഫോണ്‍രേഖകള്‍ എന്‍ഐഎ സംഘത്തിന് ലഭിച്ചു.

നിവരവധി തവണ വിദേശത്തേക്കും വിളിച്ചിട്ടുണ്ട്. കസ്റ്റംസ് നേരത്തേതന്നെ സ്വപ്നയുടെയും സരിത്തിന്റെയും സന്ദീപിന്റെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം അടങ്ങിയ ബാഗേജ് തുറന്നു പരിശോധിച്ച 5ന് ഉച്ചയ്ക്കുശേഷം സ്വപ്ന ഫോണ്‍ ഓഫ് ചെയ്തിരുന്നു.

സ്വപ്നയുടെ ഫോണ്‍ രേഖകള്‍ സ്വര്‍ണക്കടത്തു കേസിലെ നിര്‍ണായക തെളിവുകളായി മാറുമെന്നാണു വിവരം. സംസ്ഥാന പൊലീസ് നേരത്തേ സ്വപ്നയുടെ ഫോണ്‍ രേഖകള്‍ ശേഖരിച്ചിരുന്നു.