ലോക്ക്ഡൗൺ സർവീസുകൾ; കെഎസ്ആർടിസിക്ക് 60ലക്ഷത്തിൻ്റെ നഷ്ടം

തിരുവനന്തപുരം : ലോക് ഡൗൺ ഇളവിൽ സർവിസുകൾ പുനരാംരംഭിച്ച കെഎസ്ആർടി സിക്ക് 60ലക്ഷം രൂപയുടെ നഷ്ടം. ഇന്നലെ മാത്രം 1432 സർവിസുകളാണ് നടത്തിയത്.
2,41,223 കിലോമീറ്ററുകൾ ആകെ ബസ് ഓടി. പക്ഷേ വ്യാഴാഴ്ചത്തെ ആകെ നഷ്ടം ഏകദേശം 51 ലക്ഷത്തിന് മുകളിലാണ്. എന്നാൽ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസം വർധനവ് ഉണ്ടായിട്ടുണ്ട്

ഒരു കിലോമീറ്ററിന് 16.64 രൂപ കലക്ഷന്‍ കിട്ടിയപ്പോള്‍ 25.68 രൂപ ചെലവായി. ഇന്ധനച്ചെലവില്‍ മാത്രം 20 ലക്ഷം രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം സംഭവിച്ചത്.
ഒരു കിലോമീറ്റർ നഷ്ടമില്ലാതെ സർവീസ് നടത്തണമെങ്കിൽ 45 രൂപ വേണം. എന്നാൽ ഇന്നലെ കിലോമീറ്ററിന് ലഭിച്ചത് 23.25 പൈസയാണ്. 22 രൂപയിലധികം നഷ്ടമാണ് ഒരു കിലോമീറ്ററിൽ ഇന്നലെ കെഎസ്ആർടിസിക്ക് ഉണ്ടായത്

അതേസമയം സാമൂഹിക അകലം പാലിച്ചുകൊണ്ട് ബസിൽ പകുതി യാത്രക്കാരെ വെച്ച് സർവീസ് നടത്തേണ്ടിവരുന്ന സാഹചര്യത്തിൽ നഷ്ടം കെ.എസ്.ആർ.ടി.സി പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ നഷ്ടത്തിലുള്ള കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം ദിവസം അറുപത് ലക്ഷം രൂപയുടെ അടുത്തുണ്ടാകുന്ന നഷ്ടം കൂടി താങ്ങാനാവില്ല. അതുകൊണ്ട് കേന്ദ്ര സർക്കാരിന്റെ സഹായം കോർപറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ഔദ്യോഗികമായി കേന്ദ്ര ഗതാഗതവകുപ്പിനെ സമീപിക്കാനും സംസ്ഥാന ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.