കേരളം കണ്ട ഏറ്റവും ധിക്കാരിയായ മുഖ്യമന്ത്രി പിണറായിയെന്ന് മുരളീധരൻ

തിരുവനന്തപുരം : കേരളം കണ്ട ഏറ്റവും ധിക്കാരിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കേരളാകോൺഗ്രസ് നേതാവ് കെ.മുരളീധരൻ എം.പി ആരോപിച്ചു.

പ്രതിപക്ഷ നേതാക്കളെ പരിഹസിക്കാനും കുറ്റപ്പെടുത്താനുമുള്ള വേദിയായി മാറിയിരിക്കുകയാണ് പിണറായി വിജയൻ നടത്തുന്ന വൈകുന്നേരത്തെ വാർത്താസമ്മേളനമെന്നും അതിൽ പറയുന്ന പല കാര്യങ്ങളും തെറ്റാണെന്നാണ് ഇപ്പോൾ തെളിയുന്നതെന്നും മുരളീധരൻ ആരോപിച്ചു.

ഇതരസംസ്ഥാന തൊഴിലാളികളുടെ യാത്രയ്ക്ക് ഡിസിസി സംഭാവന ചെയ്യുന്ന തുകകൾ സർക്കാർ സ്വീകരിക്കാത്തതിലാണ് വിമർശനം ഉന്നയിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോൺഗ്രസ് ഒരു രൂപ പോലും കൊടുക്കില്ല. കോൺഗ്രസുകാരെ കൊന്നവരെ രക്ഷപ്പെടുത്താൻ നിയോഗിക്കുന്ന വക്കീലൻമാർക്ക് കൊടുക്കാനാണ് ഈ പണം ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയേക്കൾ മുകളിലാണ് കളക്ടർ എന്ന രീതിയിലാണ് ചില ജില്ലാ കളക്ടർമാരുടെ നിലപാടെന്നും മുരളീധരൻ പറഞ്ഞു.

വാർത്താ സമ്മേളനങ്ങളിൽ മുഖ്യമന്ത്രി പറയുന്നതിൽ ഭൂരിഭാഗവും കള്ളമാണെന്നും തീ‍ർത്തും ധിക്കാരിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെ.മുരളീധരൻ വിമർശിച്ചു. ഇനി ഒരു വർഷം കൂടിയെ പിണറായിയെ സഹിക്കേണ്ടതുള്ളൂവെന്നും ഡിക്ഷണറിയിൽ ഇല്ലാത്ത വാക്കുകൾ വരെ മുഖ്യമന്ത്രി കസേരയിൽ ഇരുന്ന് പിണറായി പറയുന്നതെന്നും മുരളീധരൻ മുഖ്യമന്ത്രിക്കെതിരെ പരിഹസിച്ചു.