മാർ ആനിക്കുഴിക്കാട്ടിലിൻ്റെ ഭൗതിക ശരീരം മേയ് 4 ന് കുഞ്ചിത്തണ്ണിയിൽ പൊതുദർശനത്തിന് വയ്ക്കും

ഇടുക്കി: ഇടുക്കിയുടെ പ്രഥമ ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിൻ്റെ ഭൗതിക ശരീരം മേയ് 4 ന് രാവിലെ 8.30 മുതൽ 9.30 വരെ മൂവാറ്റുപുഴ നിർമ്മല ഹോസ്പിറ്റലിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 9.30 ന് സ്വദേശമായ കുഞ്ചിത്തണ്ണിയിലേക്ക് കൊണ്ടു പോകും. 1 മുതൽ 4 വരെ കുഞ്ചിത്തണ്ണിയിലെ ആനിക്കുഴിക്കാട്ടിൽ തറവാട്ട് വീട്ടിൽ പൊതുദർശനം അനുവദിക്കും. തുടർന്ന് 6 ന് വാഴത്തോപ്പ് കത്തീഡ്രൽ കൊണ്ടുവരുന്ന ഭൗതികശരീരം പിറ്റേന്ന് 2.30 വരെ പൊതുദർശനത്തിന് വയ്ക്കും.

ശവസംസ്കാരശുശ്രൂഷകൾ മെയ് 5 ന് ഉച്ചകഴിഞ്ഞ് 2.30 ന് വാഴത്തോപ്പ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. 2.30 ന് അന്ത്യകർമ്മങ്ങൾ ആരംഭിക്കും. സീറോ മലബാർ സഭ തലവൻ മാർ. ജോർജ്ആലഞ്ചേരി മുഖ്യകാർമികനായിരിക്കും,
കേരളത്തിലെ വിവിധ രൂപതകളിലെ മെത്രാൻമാർ സംബന്ധിക്കും. സർക്കാർ നിർദേശിക്കുന്ന ലോക്ക് ഡൗൺ നിയമങ്ങൾക്കനുസൃതമായിരിക്കും ശവസംസ്കാര ശുശ്രൂഷകൾ. സാമൂഹിക അകലം കർശനമായി പാലിക്കേണ്ടതിനാൽ പൊതുജനങ്ങൾ പരമാവധി ആത്മനിയന്ത്രണം പാലിച്ച് സഹരിക്കണമെന്ന് വികാരി ജനറാൾ അഭ്യർഥിച്ചു.