മാനസിക വൈകല്യമുള്ള തമിഴ്നാട് സ്വദേശിക്ക് കൊറോണ ; കോഴിക്കോട്ട് ഉന്നത ഉദ്യോഗസ്ഥരടക്കം നൂറിലേറെ പേർ നിരീക്ഷണത്തിൽ

കോഴിക്കോട്: മാനസിക വൈകല്യമുള്ള തമിഴ്നാട് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ കോഴിക്കോട്ട് ഉന്നത ഉദ്യോഗസ്ഥരടക്കം നൂറിലേറെ പേരെ നിരീക്ഷണത്തിലാക്കി. സാമൂഹ്യക്ഷേമ ഓഫീസറും സിഐയും ഉള്‍പെടെയുള്ളവരാണ് നിരീക്ഷണത്തിലായിരിക്കുന്നത്. രോഗ ബാധിതനുമായി സമ്പര്‍ക്കം ഉണ്ടായെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. മാനസിക വൈകല്യമുള്ളതിനാല്‍ ഇയാളുടെ സമ്പര്‍ക്ക പട്ടികയോ മറ്റു വിവരങ്ങളോ തയാറാക്കാന്‍ സാധിക്കുന്നില്ല. ഇതോടെയാണ് ഇത്രയധികം പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്.

രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഇയാളെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ക്കൊപ്പം അഗതി മന്ദിരത്തിലെ റൂമില്‍ കഴിഞ്ഞിരുന്ന മറ്റുള്ളവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇയാള്‍ ഏറെ നാളായി കോഴിക്കോട് തെരുവില്‍ കഴിയുന്നയാളാണ്. 67 വയസുകാരനായ ഇയാളെ 20 ദിവസം മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്തുള്ള താത്കാലിക അഗതി മന്ദിരത്തിലേക്ക് മാറ്റിയിരുന്നു.