നിസാമുദീൻ സമ്മേളനത്തില്‍ കേരളത്തിൽ നിന്ന് പങ്കെടുത്ത 212 പേരെ കണ്ടെത്തി

തിരുവനന്തപുരം: നിസാമുദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ സംസ്ഥാനത്ത് നിന്ന് പങ്കെടുത്ത 212 പേരെ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോക യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രണ്ട് പേര്‍ക്ക് കൂടി രോഗ ബാധ കണ്ടെത്തി. ഇതോടെ സമ്മേളനത്തിൽ പങ്കെടുത്ത 15 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇവരിൽ നിന്ന് ആർക്കെങ്കിലും രോഗം പരന്നതായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷിക്കുന്നുണ്ട്.