സത്യവാങ്മൂലം കാണിച്ച് സൗമ്യ മാതൃകയായി

പെരുമ്പടപ്പ്:മലപ്പുറം വന്നേരി പോലീസ് സ്റ്റേഷനിലെ വാഹനപരിശോധനയ്ക്കിടെ ഹെൽമെറ്റും മാസ്‌കും ഗ്ലൗസ്സും ധരിച്ചെത്തിയ വനിതയെ പോലീസ് തടഞ്ഞ് യാത്ര ഉദ്ദേശത്തിനുള്ള സത്യവാങ്മൂലം ഉണ്ടോ എന്ന് ചോദിച്ചതിൽ എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം പരിശോധനക്ക് നൽകി പോകാനൊരുങ്ങിയ ശേഷമാണ്,പോലീസ്കാരന് മനസ്സിലായത് തങ്ങളുടെ സഹപ്രവർത്തകയാണിതെന്ന്.താൻ ജോലി ചെയ്യുന്ന സ്റ്റേഷനിൽ തന്റെ തന്നെ സഹപ്രവർത്തകരായ പരിശോധകരുടെ ആനുകൂല്യത്തിന് വേണ്ടി കാത്ത് നിൽക്കാതെ സ്വകാര്യ ആവശ്യത്തിന് നിയമ പരമായ രേഖകളുമായി പദവി ദുരുപയോഗം ചെയ്യാതെ സൗമ്യ മാതൃകയായി.

തിരൂർ ആലത്തിയൂർ സ്വദേശിനി ആയ സൗമ്യ ലോക്ക് ഡൗൺ ആയതിനാൽ ജോലിക്ക് വരുന്നതിനുള്ള സൗകര്യാർത്ഥം വന്നേരിയിലെ സഹോദരിയുടെ വീട്ടിൽ ആണ് താമസിച്ച് വരുന്നത്.പുറത്തൂർ സ്വദേശി വിനോദ് ആണ് സൗമ്യയുടെ ഭർത്താവ്.