കാസര്‍കോട്ട് നിയന്ത്രണങ്ങൾ കടുപ്പിച്ചു; പുറത്തിറങ്ങാന്‍ അനുവദിക്കില്ല; അവശ്യസാധനങ്ങള്‍ പോലീസ് എത്തിക്കും

കാസർകോട് : ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. കൊറോണ ബാധിതരുടെ എണ്ണം കൂടിയ ആറു പ്രദേശങ്ങൾ പോലീസ് നിയന്ത്രണത്തിലാക്കി.
പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുർ, മെഗ്രാൽ പുത്തൂർ പഞ്ചായത്തുകളിലെയും കാസർകോട് നഗരസഭയിലെയും പ്രദേശങ്ങളാണ് പ്രത്യേക നിരീക്ഷണത്തിലാക്കിയത്.
ഇവിടെ ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കില്ല. അവശ്യ സാധനങ്ങൾ ക്രമീകരണം ഏർപ്പെടുത്തി.

അവശ്യസാധനങ്ങൾ പോലീസ് വാങ്ങി എത്തിച്ചുകൊടുക്കുമെന്ന് ഐ.ജി. വിജയ് സാഖറെ അറിയിച്ചു. 9497935780 എന്ന നമ്പറിലേക്ക് വാട്സാപ്പ് സന്ദേശമയച്ചാൽ പോലീസ് നേരിട്ട് സാധനങ്ങൾ വീട്ടിലെത്തിക്കും. പേരും ഫോൺനമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും ചേർന്ന സന്ദേശം അയച്ചാൽ മതി.

കാറിൽ ഡ്രൈവർ കൂടാതെ ഒരാൾ കൂടിയേ അനുവദിക്കൂ. ഇരു ചക്രവാഹനങ്ങളിൽ ഒരാൾ മാത്രമേ പാടുള്ളൂ. നിർദേശം ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചു.