അവസാന വിമാനങ്ങളിലും കരിപ്പൂരിൽ വൻ സ്വർണവേട്ട

കോഴിക്കോട്: കൊറോണ ഭീതിയിൽ യാത്രക്കാർ തിരിച്ചെത്തുന്നതിന്റെ തിരക്കിൽ കരിപ്പൂർ വിമാനത്താവളം വഴി നാലരക്കിലോയോളം സ്വർണ കടത്താൻ ശ്രമം. ഗൾഫിൽ കുടുങ്ങിയ യാത്രക്കാരുമായി എത്തിയ അവസാന വിമാനങ്ങളിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടിച്ചെടുത്തത്.

കഴിഞ്ഞ ആഴ്ചയും ഞായറാഴ്ചയും ബഹ്റിൻ, ദുബായ് എന്നിവടങ്ങളിൽ നിന്നെത്തിയ നാലു യാത്രക്കാരാണ് ശരീരത്തിലും അടിവസ്ത്രത്തിലും സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.

ബഹ്റിനിൽ നിന്നെത്തിയ കോഴിക്കോട് കാന്തപുരം സ്വദേശി ജംഷിദ്, വട്ടോളി ബസാർ സ്വദേശി ജാസിൽ എന്നിവരിൽ നിന്ന് 1.5 കിലോ സ്വർണ മിശ്രിതമാണ് കണ്ടെത്തിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താനായിരുന്നു ശ്രമം..
ഞായറാഴ്ച ഇത്തിഹാദ് വിമാനത്തിൽ അബൂദാബിയിൽ നിന്നു വന്ന മലപ്പുറം കട്ടുപ്പാറ നിയാസ്, കോഴിക്കോട് കല്ലായ് റാഷിദ് എന്നിവർ ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താനാണ് ശ്രമിച്ചത്. നിയാസിൽ നിന്ന് 815 ഗ്രാം സ്വർണവും റാഷിദിൽ നിന്നു 1,197 ഗ്രാം സ്വർണവുമാണ് കണ്ടെത്തിയത്.
കരിപ്പൂർ ഡെപ്യൂട്ടി കമ്മീഷണർ എ.കിരണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കളളക്കടത്ത് പിടികൂടിയത്.

ബഹ്റിനിൽ നിന്ന് കരിപ്പൂർ വഴി കടത്താൻ ശ്രമിച്ച 50 ലക്ഷത്തിന്‍റെ 1.36 കിലോഗ്രാം സ്വർണം കോഴിക്കോട് മേപ്പയൂർ സ്വദേശി ജിജിൻലാൽ, നടുവണ്ണൂർ സ്വദേശി ചെറുകുന്നുമ്മൽ ഷാനിദ് എന്നിവരിൽ നിന്ന് കോഴിക്കോട് പ്രീവന്‍റീവ് കസ്റ്റംസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.