കൊറോണ: പുതിയ കേസുകളില്ല: വിദഗ്ധസമിതി രൂപീകരിക്കും: പിണറായി

തിരുവനന്തപുരം: തികൊറോണ വ്യാപനത്തില്‍ സംസ്ഥാനത്ത് ഗൗരവ സ്ഥിതി തുടരുന്നുവെങ്കിലും ഇന്ന് പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ വ്യാപനം തടയാൻ സഹായിക്കുന്നതിനും ഉപദേശിക്കാനും വിദഗ്ദ്ധ സമിതിയെ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ അവലോകന യോഗത്തിന് ശേഷം തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും വിവരങ്ങൾ കൈമാറാൻ പ്രത്യേക വെബ് പോർട്ടൽ തുടങ്ങുമെന്നും പ്രഖ്യാപിച്ചു.

സംസ്ഥാനത്തൊട്ടാകെ 18,011 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 268 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. 5,372 പേരാണ് ഇന്നു മുതല്‍ പുതുതായി നിരീക്ഷണത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 17743 പേർ വീടുകളിലാണ്. 268 പേർ ആശുപത്രികളിലുണ്ട്. ഇന്ന് 65 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4353 പേരെ രോഗബാധ ഇല്ലെന്ന് കണ്ട് നിരീക്ഷണത്തിൽ നിന്നൊഴിവാക്കി. രോഗ പ്രതിരോധ സന്ദേശം വീടുകളിലെത്തിക്കുകയാണ് ഏറ്റവും പ്രധാനം. ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ മെഡിക്കൽ വിദ്യാർത്ഥികളുടെ സേവനം ഉറപ്പുവരുത്തണം. മെഡിക്കൽ സർവകലാശാല അതിന് നേതൃത്വം കൊടുക്കും. ഐഎംഎ സഹകരിക്കും. പാരാ മെഡിക്കൽ വിദ്യാർത്ഥികളും ജീവനക്കാരും ഇതിന്റെ കാര്യങ്ങൾക്കായി ഉപയോഗിക്കും. ഐഎംഎ ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.