മണല്‍ വാരല്‍ നിയമം ലംഘിച്ചാൽ പിഴ അഞ്ചു ലക്ഷം

തിരുവനന്തപുരം: നിയമം ലംഘിച്ച് മണൽ വാരുന്നവർക്കുള്ള പിഴ 25,000 രൂപയിൽ നിന്ന് അഞ്ചുലക്ഷം രൂപയായി ഉയർത്തും. കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും സംബന്ധിച്ച നിയമം ലംഘിക്കുന്നവർക്കുള്ള പിഴ ഉയർത്തുന്നതിനുള്ള നിയമ ഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു.

തുടർച്ചയായ നിയമ ലംഘനത്തിന് ഓരോ ദിവസത്തേക്കും അധികമായി ചുമത്തുന്ന പിഴ ആയിരം രൂപയിൽ നിന്ന് അമ്പതിനായിരം രൂപയായി വർധിപ്പിക്കും. നിലവിലുള്ള നിയമപ്രകാരം കണ്ടുകെട്ടിയ മണൽ പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കിൽ നിർമ്മിതി കേന്ദ്രത്തിന് അഥവാ കലവറയ്ക്ക് വിൽക്കേണ്ടതാണ്.

അതു മാറ്റി കണ്ടുകെട്ടിയ മണലിന്റെ മതിപ്പുവില ജില്ലാ കലക്ടർ നിശ്ചയിച്ചുകൊണ്ട് വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ലേലത്തിലൂടെ വിൽപ്പന നടത്താൻ കരട് ബിൽ വ്യവസ്ഥ ചെയ്യുന്നു.
ഭാരതപ്പുഴ, പെരിയാർ, ചാലിയാർ, പമ്പ, കല്ലട, വാമനപുരം, ചന്ദ്രഗിരിപ്പുഴ, കരമനയാർ, മീനച്ചിലാർ എന്നിവിടങ്ങളിലാണു നിയമം ബാധകമാകുക.