കാട്ടാക്കട കൊലപാതകം: മൂന്ന് പേർ കസ്റ്റഡിയിൽ

കാട്ടാക്കട: ഭൂവുടമയായ യുവാവിനെ ജെസിബി കൊണ്ട് അടിച്ചു കൊന്ന കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. സ്വന്തം ഭൂമിയിൽ നിന്ന് മണ്ണ് നീക്കുന്നത് തടഞ്ഞ കാഞ്ഞിരവിള ശ്രീമംഗലം വീട്ടിൽ സംഗീത് കുമാറിനെ (40 കൊലപെടുത്തിയ കേസിലാണ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്.

വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ടിപ്പർ ഡ്രൈവർ വിജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സംഗീതിന്‍റെ പുരയിടത്തിൽനിന്നു മണ്ണ് കടത്താൻ ജെസിബിയുമായി എത്തിയ സംഘം മണ്ണ് കൊണ്ടുപോകുന്നത് സംഗീത് തടഞ്ഞതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ ജെസിബിയുടെ കൈ കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തുകയായിരുന്നു. 

കോഴി വ്യാപാരം നടത്തി വന്നിരുന്ന സംഗീത് വ്യാപാരാവശ്യത്തിന് പോയിരുന്ന സമയത്തായിരുന്നു രണ്ടു ടിപ്പറും ജെസിബിയുമായി എത്തിയ സംഘം മണ്ണെടുക്കാൻ തുടങ്ങിയത്. ഭാര്യ ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ സംഗീത് മണ്ണെടുക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം.

കസ്റ്റഡിയിലുള്ളവരെ റൂറൽ ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണത്തിൽ വലിയ പുരോഗതിയുണ്ടെന്നും റൂറൽ എസ്പി ബി. അശോകൻ പറഞ്ഞു.