ഉത്തർപ്രദേശിൽ വീണ്ടും കൊടുംക്രൂരത; ഉറങ്ങിക്കിടന്ന ദളിത് സഹോദരിമാർക്ക് നേരെ ആസിഡ് ആക്രമണം

ലക്നോ: ഉത്തർപ്രദേശിൽ ഗൊണ്ടാ ജില്ലൽ വീട്ടില്‍ ഉറങ്ങിക്കിടന്ന മൂന്ന് ദളിത് സഹോദരിമാർക്ക് നേരെ ആസിഡ് ആക്രമണം. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ടെറസില്‍ കൂടി വീട്ടില്‍ പ്രവേശിച്ചതിന് ശേഷമാണ് അക്രമി ആസിഡ് എറിഞ്ഞത്. ഇവരുടെ കരച്ചില്‍ കേട്ട് പിതാവ് ഓടിയെത്തിയപ്പോഴേക്കും അക്രമി രക്ഷപെട്ടിരുന്നു. 17കാരിയായ മൂത്ത പെണ്‍കുട്ടിക്ക് 30 ശതമാനവും പന്ത്രണ്ടുകാരിയായ രണ്ടാമത്തെ പെണ്‍കുട്ടിക്ക് 20 ശതമാനവും എട്ട് വയസുകാരിയായ ഇളയ പെണ്‍കുട്ടിക്ക് ഏഴ് ശതമാനവും പൊള്ളലുണ്ട്. ഗൊണ്ട സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ആക്രമണത്തില്‍ പരിക്കേറ്റ മുതിര്‍ന്ന കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ മുഖത്തിനാണ് പരിക്കേറ്റത്. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരും പോലീസ് നായയും എത്തി.

സംഭവത്തില്‍ ആരെയെങ്കിലും സംശയമുള്ളതായി കുടുംബം പറഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.