ആഞ്ഞുവീശി ഉംപുൻ: കൊൽക്കത്ത വിമാനത്താവളം വെള്ളത്തിലായി

കൊൽക്കത്ത: ആഞ്ഞുവീശിയ ഉംപുൻ ചുഴലിക്കൊടുങ്കാറ്റിൽ കൊൽക്കത്ത വിമാനത്താവളം വെള്ളത്തിലായി. ആറു മണിക്കൂർ നേരം 120 കി.മീ വേഗതയിൽ ആഞ്ഞുവീശിയ കാറ്റിനെ തുടർന്നുണ്ടായ പെരുമഴ വിമാനത്താവളത്തിന്റെ ഒരു ഭാഗം വെള്ളത്തിലാക്കി. കൊടുങ്കാറ്റിനെ തുടർന്ന് റൺവേയുടെയും പാർക്കിംഗ് ബേയുടെയും സമീപത്ത് വൻതോതിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടത്.

എയർ ഇന്ത്യാ വിമാനങ്ങൾ അറ്റകുറ്റപ്പണി നടത്തുന്ന രണ്ട് ഹാംഗറുകളുടെ മേൽക്കൂര തകർന്നുവീണു. നേരത്തെ മുൻകരുതൽ സ്വീകരിച്ചതിനാൽ യാത്രാ-കാർഗോ വിമാനങ്ങൾക്ക് കാര്യമായ കേടുപാടുകൾ ബാധിച്ചില്ലെങ്കിലും ഒരു വിമാനം പകുതിയോളം വെള്ളത്തിൽ മുങ്ങി. ഇവിടെ ഉപയോഗത്തിലില്ലാതിരുന്ന എയർ ഇന്ത്യയുടെ രണ്ട് ഹാംഗറുകളാണ് കാറ്റിൽ നിലംപൊത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഒരു ഹാംഗറിന്റെ പുറത്തുണ്ടായിരുന്ന എയര്‍ഇന്ത്യയുടെ ചെറുവിമാനം ബോഡിവരെ വെള്ളത്തിലായി. വിമാനത്തിനടുത്തുണ്ടായിരുന്ന ബസ്സും മറ്റു വാഹനങ്ങളും വെള്ളത്തിൽ മുങ്ങി.

ഉച്ചക്ക് രണ്ടരയോടെയാണ് ഉംപുൻ ചുഴലിക്കൊടുങ്കാറ്റ് ബംഗാൾ കരയെ തൊട്ടത്. മരങ്ങൾ കടപുഴക്കിയും വൈദ്യുത പോസ്റ്റുകൾ തകർത്തെറിഞ്ഞും വൻനാശമാണ് കാറ്റ് വിതച്ചത്. വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങളെല്ലാം താത്ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. നിലവില്‍ കാര്‍ഗോ വിമാനങ്ങളും മറ്റു രാജ്യങ്ങളിലുള്ള പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിനുള്ള വിമാനങ്ങളും മാത്രമാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം, ഉംപുന്‍ ചുഴലികാറ്റിനെ തുടര്‍ന്ന് പശ്ചിമബംഗാളില്‍ 12 പേര്‍ മരിച്ചു. മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗത്തിലാണ് പശ്ചിമബംഗാളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.