യുക്രെയ്‌നിലെ റെയില്‍വേ സ്‌റ്റേഷനില്‍ റഷ്യന്‍ വ്യോമാക്രമണം: 22 പേര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്‌നിലെ റെയില്‍വേ സ്‌റ്റേഷനില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ ഒരു വാഹനത്തില്‍ സഞ്ചരിക്കവേ കത്തിയമരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു കുട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു.

യുക്രെയ്‌ന്റെ സ്വാതന്ത്ര്യദിനമായ ഇന്നലെയായിരുന്നു ആക്രമണം. യുക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയാണ് യു.എന്‍. രക്ഷാസമിതി യോഗത്തിനിടെ ഇക്കാര്യം അറിയിച്ചത്. അതേസമയം റഷ്യ ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല.