ഇന്ത്യയിലെ പ്രമുഖനേതാവിനെ ചാവേറാക്രമണത്തില്‍ വധിക്കാന്‍ പദ്ധതി; ഐ.എസ് ഭീകരനെ പിടികൂടിയെന്ന് റഷ്യ

മോസ്‌കോ: ഇന്ത്യയില്‍ ഭീകരാക്രമണത്തിന് ലക്ഷ്യമിട്ട ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരനെ പിടികൂടിയതായി റഷ്യ. ഇന്ത്യന്‍ ഭരണരംഗത്തെ ഒരു പ്രമുഖനെ വധിക്കാനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നതെന്നും റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസ് അറിയിച്ചു.

തുര്‍ക്കിയില്‍ നിന്ന് ചാവേര്‍ ബോംബായി ഐഎസ് റിക്രൂട്ട് ചെയ്തയാളാണ് ഇതെന്ന് ഏജന്‍സി പറയുന്നു. പ്രവാചകനെ അപമാനിച്ചതിന് തിരിച്ചടിയായി ഇന്ത്യയില്‍ ചാവേര്‍ സ്‌ഫോടനം നടത്താനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നത്.

റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് കടക്കാനുള്ള രേഖകള്‍ തയ്യാറാക്കാനാണ് ഇയാള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നത്. ഏപ്രില്‍- ജൂണ്‍ മാസങ്ങളില്‍ തുര്‍ക്കിയില്‍ വെച്ചാണ് ഇയാള്‍ റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വ്വീസ് അറിയിച്ചു.