ഇസ്രായേലി പെഗാസസ് ഇന്ത്യ വാങ്ങിയെന്ന കണ്ടെത്തൽ; മോദി സർക്കാർ ചെയ്തത് രാജ്യദ്രോഹമെന്ന് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ വാങ്ങിയെന്ന ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തലിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാർ ചെയ്തത് രാജ്യദ്രോഹമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.’

സംസ്ഥാന നേതാക്കളെയും പൊതുജനങ്ങളെയും നിരീക്ഷിക്കാനാണ് മോദി സർക്കാർ പെഗാസസ് വാങ്ങിയത്. ഫോണുകൾ ചോർത്തിയതിലൂടെ അവർ ലക്ഷ്യമിടുന്നത് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കോടതിയെയുമാണ്. ഇത് രാജ്യദ്രോഹമാണ്. മോദി സർക്കാർ രാജ്യദ്രോഹമാണ് ചെയ്തിരിക്കുന്നത്.’ – രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.2017-ൽ 200 കോടി രൂപയുടെ പ്രതിരോധ കരാറിൽ ഉൾപ്പെടുത്തി ഇന്ത്യ പെഗാസസ് വാങ്ങിയെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നത്. നരേന്ദ്രമോദി ഇസ്രായേൽ സന്ദർശിച്ചപ്പോഴാണ് ഇതിൽ തീരുമാനമായതെന്നും റിപ്പോർട്ടിൽ പറയുന്നു.